ചരിത്രം "ശിപ്പായി ലഹള" എന്ന് പരിഹസിച്ച ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര സമര മുന്നേറ്റം അതിന്‍റെ അവസാന ഘട്ടത്തില്‍,
തിരുവതാംകൂര്‍ മുതല്‍ അങ്ങ് വടക്കേ അറ്റം വരെയുള്ള സകല നാട്ടു രാജാക്കന്മാരും ഒറ്റക്കെട്ടായി കമ്പനി ഭരണത്തിന്നെതിരെ ഒരുമിച്ചു ചേര്‍ന്നു. മുന്നേറ്റത്തിന്‍റെ അവസാന ഘട്ടത്തിലാണ് എങ്കിലും കമ്പനിയുമായി തെറ്റി പിരിഞ്ഞ കമ്പനി പടയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ മംഗല്‍ പാണ്ട്യ് പോരാട്ടക്കരുമായി ചേര്‍ന്ന് പോരാട്ടത്തിന്‍റെ നേതൃത്വം ഏറ്റെടുത്തു, മുന്നേറ്റത്തിനുള്ള രൂപ രേഖ തയ്യാറാക്കാന്‍ വന്നത് പോരാട്ടക്കാര്‍ക്ക് പുത്തന്‍ ആവേശമായി. കമ്പനിയെ തുരത്തിയാലുടന്‍ രാജ്യത്തിന്‍റെ സാരഥ്യം ഏറ്റെടുക്കാന്‍ മുഗള്‍ ചക്രവര്‍ത്തി ബഹാദൂര്‍ ഷാ സഫര്‍ അലിയെ ചുമതലപ്പെടുത്തി.
നിര്‍ഭാഗ്യകരം! ചെറിയ പാളിച്ച, ഉദ്യമം വിജയിച്ചില്ല. നേതൃത്വം കൊടുത്തവരെ കമ്പനിപട്ടാളം വധിച്ചു.
ബഹാദൂര്‍ ഷാ സഫര്‍ അലിയുടെ മൂന്ന്‍ ആണ്‍മക്കളുടെ തല മുറിച്ചു വാപ്പക്ക് സമ്മാനിച്ചു കമാന്‍ഡറായ ഹഡ്സണ്‍.
ബഹാദൂര്‍ ഷാ സഫര്‍ അലിയെ പിന്നീട് നാട് കടത്തി- റങ്കൂണ്‍ലേക്ക്
സൂഫി കവിയായ സഫര്‍ അലി ഒരു കടലാസും പേനയും ചോദിച്ചത് നിഷേധിച്ചു കമ്പനി പട്ടാളക്കാരന്‍.
ഒരു കരികട്ട കൊണ്ട് തന്‍റെ അവസാന കവിത ചുമരില്‍ എഴുതി മുഗള്‍വംശത്തിന്‍റെ അവസാന ചക്രവര്‍ത്തി.
ആ ഉറുദു കവിതയിലെ വരികള്‍ ഇങ്ങനെ:
"Who would pray on my behalf? Or bring me a bunch of flowers? Who would light a candle for me? I am nothing but a gloomy tomb."
കാലം മാറി; കഥ മാറി.
വര്‍ഷങ്ങള്‍ക്ക് ശേഷം അബ്ദുല്‍ കലാം രാഷ്ട്രപതിയായ കാലം റങ്കൂണ്‍ സന്ദര്‍ശിച്ചു. കൂട്ടത്തില്‍ ബഹാദൂര്‍ ഷാ സഫര്‍ അലിയുടെ ശവ കുടീരവും. കലാം എല്ലാ ഇന്ത്യക്കാര്‍ക്കും വേണ്ടി അവിടെ ഒരു മറു കവിത എഴുതി സമര്‍പ്പിച്ചു:
"You wrote who will come to my grave. Today on behalf of my nation I have come, prayed and lit candles, offered chador and recited the fatiha. May your soul rest in peace,"